തിരുവനന്തപുരം : യുഡിഎഫന്റെ മുഖ്യമന്ത്രി സ്ഥാന തർക്കത്തിൽ നിലപാട് കടുപ്പിച്ച് വിഡി സതീശൻ.മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റൊരു സ്ഥാനം വേണ്ടെന്നും മറ്റ് ഉപാധികൾക്ക് വഴങ്ങില്ലെന്നും സതീശൻ ഹൈക്കമാൻഡ് നിരീക്ഷകരെ അറിയിച്ചെന്നാണ് വിവരം.മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി തുടങ്ങിയ യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണ സതീശനുണ്ട്.
മുഖ്യമന്ത്രി ആരാകണമെന്നതിൽ തീരുമാനമെടുക്കാന്‍ ഹൈക്കമാൻഡ് നിരീക്ഷകർ എംഎൽഎമാരുമായി കൂടിക്കാഴ്ച തുടങ്ങി.ഘടകകക്ഷി നേതാക്കളുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും നിലപാടുകൾ നിരീക്ഷകർ തേടും.നിരീക്ഷകർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാന്റിൽ നിന്നായിരിക്കും മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.





