തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി പിണറായി വിജയന്റെ മകൾ വീണ ടി. നാളെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു . അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് നടപടി .
വീണയുടെ അപേക്ഷയിൽ ഇഡി ഇന്ന് തീരുമാനം അറിയിക്കും.വെള്ളിയാഴ്ച 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിണ ടി ഉൾപ്പെടെ 9 പേർക്ക് ഇ ഡി സമൻസ് അയച്ചിരിക്കുന്നത്.
ഇല്ലാത്ത സേവനത്തിന് എക്‌സാലോജിക്ക് കൈപ്പറ്റിയത് മറ്റു കരാർ സ്ഥാപനത്തെ അപേക്ഷിച്ച് വൻ തുകയാണെന്ന എസ്എഫ്ഐ ഒ കണ്ടെത്തലും കുരുക്കാണ്. എക്സാലോജിക്കുമായുള്ള കരാറിനു ശേഷം അറ്റ്നാ ടെക്നോളജി എന്ന സ്ഥാപനവുമായി സിഎംആർ എൽ ഉണ്ടാക്കിയ കരാറാണ് ഇതിൽ നിർണായകം.
സിഎംആർഎൽ ഉദ്യോഗസ്ഥർ മുൻപ് നൽകിയ മൊഴികൾ അടിസ്ഥാനമാക്കിയും രേഖകൾ വെച്ചുമാണ് ചോദ്യം ചെയ്യൽ നടക്കുക.





