Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsKochiപെരിയാറിലെ മത്സ്യക്കുരുതിയിൽ...

പെരിയാറിലെ മത്സ്യക്കുരുതിയിൽ നഷ്ടമാകുന്നത് കോടികൾ

കൊച്ചി:പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊങ്ങുമ്പോൾ നഷ്ടമാകുന്നത് കോടികൾ.150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയി.വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്.

പെരിയാറിന്റെ സമീപത്തെ വ്യവസായശാലകളിൽനിന്ന്‌ രാസമാലിന്യം ഒഴുക്കിവിടുന്നതാണ് വൻതോതിൽ മത്സ്യം ചത്തുപൊങ്ങാൻ കാരണമായി പറയുന്നത്.മല്‍സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണം വെള്ളത്തിലെ ഓക്സിജന്‍റെ അളവ് അപകടകരമായ രീതിയിൽ താഴ്ന്നതുകൊണ്ടാണെന്നാണ് പരിശോധന ഫലത്തിൽ ഉള്ളത് .

തിങ്കളാഴ്ച വൈകീട്ട് ഏലൂർ ഭാഗത്താണ് ആദ്യം മത്സ്യങ്ങൾ ചത്തു പൊങ്ങിയതായി കാണപ്പെട്ടത്.ചേരാനല്ലൂർ, കടമക്കുടി, വരാപ്പുഴ, മുളവുകാട് പ്രദേശങ്ങളിലേക്ക് ഇതു വ്യാപിച്ചു.രാസമാലിന്യം കലർന്ന പുഴയിലെ വെള്ളത്തിന്റെ നിറവും മാറി. രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു.സംഭവത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാലിഫോർണിയയിൽ കാർ മറിഞ്ഞ് തീപിടിച്ചു മലയാളി കുടുംബത്തിന് ദാരുണാന്ദ്യം

കാലിഫോർണിയ:യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചത്.അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. പ്രാദേശിക സമയം ബുധനാഴ്ച...

വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമം : പാളങ്ങളിൽ നിന്നും 70 കിലോഗ്രാം സിമന്റ് കട്ടകൾ കണ്ടെത്തി

ജയ്‌പൂർ : രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം.ഫുലേര–അഹമ്മദാബാദ് പാതയിലെ റെയിൽവേ ട്രാക്കിൽ 70 കിലോ ഭാരമുള്ള രണ്ട് സിമന്റ് കട്ടകൾ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.സിമന്റുകട്ടകൾ തകർത്ത്...
- Advertisment -

Most Popular

- Advertisement -