കാരക്കസ് : വെനസ്വേലയെ പിടിച്ചുകുലുക്കിയ ശക്തമായ ഇരട്ട ഭൂകമ്പങ്ങളിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകർ രാപകൽ തിരച്ചിൽ തുടരുകയാണ്. പതിനായിരത്തിലേറെ പേരെ കാണാനില്ല.4,300ൽ അധികം പേർക്കു പരുക്കേറ്റു.
ബുധനാഴ്ച വൈകുന്നേരമാണ് 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം സംഭവിച്ചത് .തലസ്ഥാനമായ കാരക്കസിൻ്റെ വടക്ക് സ്ഥിതിചെയ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതൽ നാശം ഉണ്ടായത്. 200ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചു. ദുരന്തത്തിൽ കേടുപാട് സംഭവിച്ച പ്രധാന രാജ്യാന്തര വിമാനത്താവളം അടച്ചു .





