ന്യൂഡൽഹി : ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണമുണ്ടായതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘര്‍ഷഭീതി ഉയരുന്നു. ഒമാൻ കടലിടുക്കിന് സമീപത്തു കൂടി സഞ്ചരിച്ചിരുന്ന കപ്പലിനു നേരെരണ്ടു തവണ മിസൈലാക്രമണം നടന്നെന്നും കപ്പലിന് തീ പിടിച്ചെന്നും യുകെ മാരിടൈം ഓപറേഷൻസ് പറഞ്ഞു.
അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ പരിസ്ഥിതി നാശമോ ഉണ്ടായിട്ടില്ല ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നും തിരിച്ചടിയുണ്ടാകുമെന്നും യുഎസും പറഞ്ഞു.ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.





