അങ്കാറ : യുഎസും ഇറാനും തമ്മിലുള്ള ഇടക്കാല വെടിനിർത്തൽ ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാനുമായി ഇനി കൂടുതൽ ചർച്ചകൾക്കില്ല. അത് സമയംപാഴാക്കലാണെന്നും ട്രംപ് പറഞ്ഞു. തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു ഈ പ്രഖ്യാപനം.
മൂന്ന് എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം നടന്നതിനു പിന്നാലെ അമേരിക്ക ഇറാനിൽ പുതിയ സൈനിക ആക്രമണങ്ങൾ നടത്തിയിരുന്നു .മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ബഹറൈനിലും കുവൈറ്റിലുമുള്ള 85 യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.
ഇറാനെ ആണവമുക്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും എന്നാൽ ഇക്കാര്യത്തിൽ നാറ്റോ സഖ്യം അമേരിക്കയെ സഹായിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.





