കൊല്ലം : കേരളത്തിലേക്ക് അതിഥി തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞുകയറിയ ബംഗ്ലാദേശികൾക്ക് ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നതിന് പിന്നിൽ വൻ മാഫിയ .കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്ന് പത്ത് ബംഗ്ലാദേശികളെ പോലീസ് പിടികൂടിയിരുന്നു. ഇവരുടെ കൈവശം കേരളത്തിലെ മേൽവിലാസത്തിലുള്ള ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ് ,റേഷൻ കാർഡ് എന്നിവയുണ്ടായിരുന്നു.
ഈ വ്യാജരേഖാ നിർമ്മാണത്തിന് പിന്നിൽ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു വൻ മാഫിയ സംഘമുണ്ടെന്നാണ് സൂചനകൾ.ഈ റാക്കറ്റ് കേരളത്തിലും സജീവമാണ്.വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം അതിഥി തൊഴിലാളികളുടെ രേഖകൾ പരിശോധിക്കാനാണ് അന്വേഷണ ഏജൻസികളുടെ തീരുമാനം.





