Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsശമ്പളം നിർബന്ധപൂർവ്വം...

ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കില്ല, CMDRF ൽ സംഭാവന നൽകും – ചവറ ജയകുമാർ

തിരുവനന്തപുരം : ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കിലെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അറിയിച്ചു.വയനാട് ദുരിതാശ്വാസ ഫണ്ടിൽ ജീവനക്കാർ നൽകേണ്ട സംഭാവന നിർബന്ധമല്ല എന്ന് ഉത്തരവിൽ പറയുമ്പോഴും ഓഫീസ് മേധാവികൾ വഴി ശമ്പളം നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ച് സമ്മതപത്രം കൊടുക്കേണ്ടതില്ലെന്നും അഞ്ച് ദിവസത്തിൽ താഴെ ശമ്പളം നൽകുന്നതിനായി ഉത്തരവ് ഭേദഗതി ചെയ്ത് ഇറക്കാത്തതിനാൽ സാലറി നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കില്ലെന്നും കേരള NGO അസോസിയേഷന്റെ സംസ്ഥാന ഭാരവാഹി യോഗത്തിൽ തീരുമാനിച്ചു.

എന്നാൽ കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ മേപ്പാടി ഉരുൾപ്പൊട്ടലിൽ സർവ്വതും നഷ്ട്ടപ്പെട്ടവരെ ചേർത്ത് പിടിക്കാൻ തങ്ങളാലാവുന്നത് ചെയ്യാൻ സംഘടനാംഗങ്ങൾ CMDRF ലേക്ക് കഴിവിൻ്റെ പരമാവധി തുക സംഭാവന നൽകുവാനും അസോസിയേഷൻ നേരിട്ട് തന്നെ വയനാട് പുനരധിവാസ പദ്ധതിയിൽ 5 വീടുകൾ നിർമ്മിച്ച് നൽകുവാനും തീരുമാനമായി.

സംസ്ഥാന ഭാരവാഹി യോഗത്തിൽ ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ , സംസ്ഥാന ട്രഷറർ എം.ജെ തോമസ് ഹെർബിറ്റ്, വൈസ് പ്രസിഡൻ്റുമാരായ ജി.എസ് ഉമാശങ്കർ , എ.പി സുനിൽ, കെ.കെ രാജേഷ് ഖന്ന സെക്രട്ടറിമാരായ രഞ്ചു കെ മാത്യു, വി.പി ബോബിൻ, ബി പ്രദീപ് കുമാർ, എം.പി ഷനിജ് , കെ.പി വിനോദ്, കെ പ്രദീപൻ, വി.എൽ രാകേഷ് കമൽ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ബസ് കത്തി : 24 പേര്‍ മരിച്ചു

ബെംഗളൂരു : ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ബസ് കത്തി 24 പേര്‍ മരിച്ചു .ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ്സാണ്‌ കത്തിയത്.40 പേർ ബസിലുണ്ടായിരുന്നു .15പേരെ ബസ്സിൽനിന്ന് രക്ഷപ്പെടുത്തി.ആന്ധ്രയിലെ...

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ വയനാട് കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീയുമായി ചർച്ച നടത്തി

വയനാട് : ദുരന്തത്തിൽ ഇരയായവരുടെ  പുനരധിവാസത്തിനായി  മാർത്തോമ്മാ സഭ നടപ്പാക്കുന്ന  പദ്ധതികളെപ്പറ്റി സഭാ അദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ വയനാട് കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീയുമായി ചർച്ച നടത്തി.  മാർത്തോമ്മാ...
- Advertisment -

Most Popular

- Advertisement -