റായ്‌പൂർ : ഛത്തീസ്ഗഢില്‍ 22 മാവോയിസ്‌റ്റുകൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.വെടിവെപ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ബസ്തര്‍ ഡിവിഷന്റെ ഭാഗമായ ബിജാപുര്‍, കങ്കര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രാവിലെ ഏഴിനാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലങ്ങളില്‍നിന്ന് 18 മാവോയിസ്‌റ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്.
