Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനാപുരം എൻഎസ്എസ്...

പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ട സംഭവം: എൻഎസ്എസ് നേതൃത്വത്തിനെതിരെ  കെ.ബി ഗണേഷ് കുമാർ

പത്തനംതിട്ട: എൻഎസ്എസ് നേതൃത്വത്തിനെതിരെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടതാണ് വിമർശനത്തിന് കാരണമായത്. പത്തനാപുരം എൻഎസ്‌എസ് യൂണിയന് 300 കോടിയുടെ ആസ്‌തിയുണ്ടെന്നും അത് കൈക്കലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിലവിലെ നടപടികളെന്നും മന്ത്രി ആരോപിച്ചു.

നടപടിയിൽ ജനാധിപത്യ ധ്വംസനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. യൂണിയന്റെ തലപ്പത്തേയ്‌ക്ക് തന്നെ തെരഞ്ഞെടുത്തതാണ്. അല്ലാതെ വളഞ്ഞവഴിയിലൂടെയല്ല എത്തിയത്. താൻ നായരുടെ ആൾ മാത്രമല്ലെന്നും പൊതുസ്വത്താണെന്നും ഒരു ദിവസം രാവിലെ പ്രസിഡന്റ് സ്ഥാനത്തുനിന്നും തന്നെ മാറ്റിയാൽ തനിക്കൊന്നും ഇല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

ആർ ബാലകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ 64 വർഷംകൊണ്ട് പത്തനാപുരം എൻഎസ്എസ് യൂണിയന് 300 കോടി രൂപയുടെ ആസ്‌തിയുണ്ട്. ഇത് കൈക്കലാക്കാനുള്ള പരിപാടിയുടെ ഭാഗമാണിത്. എൻഎസ്‌എസിന്റെ ജനറൽ സെക്രട്ടറിയായ ജി സുകുമാരൻ നായരുടെ തീരുമാനങ്ങളെ എതിർക്കില്ലെന്ന് തന്റെ അച്ഛന് വാക്കുകൊടുത്തിട്ടുണ്ടെന്നും അതുപോലെ പാലിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എൻഎസ്‌സിന്റെ ഔദ്യോഗിക തീരുമാനം എന്തായാലും അതിനെ അംഗീകരികരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് കരയോഗം രജിസ്ട്രാർ ശശിധരൻനായർ ഭരണസമിതി പിരിച്ചുവിട്ടത്. യൂണിയൻ പ്രസിഡന്റിന്റേത് ഏകാധിപത്യ പ്രവണതകളാണെന്നു ചൂണ്ടിക്കാട്ടി 11 ഭരണസമിതി അംഗങ്ങൾ കഴിഞ്ഞയാഴ്ച രാജി സമർപ്പിച്ചിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് സമിതി പിരിച്ചുവിട്ട് താത്കാലിക സമിതിക്ക് ഭരണച്ചുമതല നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം ഇരട്ടക്കൊലക്കേസ് : പ്രതി അമിത് പിടിയിൽ

കോട്ടയം : കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിലെ പ്രതി അസം സ്വദേശി അമിത് ഉറാങ്ങ് പിടിയിൽ. തൃശ്ശൂർ മാളയിൽനിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. അസമില്‍ നിന്നുള്ള അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ്...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

ആലപ്പുഴ: കനത്ത മഴയെ തുടർന്ന്  കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 18) അവധി നൽകി ജില്ലാ  കളക്ടർ ഉത്തരവായി....
- Advertisment -

Most Popular

- Advertisement -