അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ അഹമ്മദാബാദിലെത്തി. വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദർശിച്ചു. 20 മിനിറ്റോളം സ്ഥലത്ത് നിന്ന് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം വിമാനദുരന്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ആശുപത്രി അധികൃതരോടും ഡോക്ടർമാരുമായും അദ്ദേഹം സംസാരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, വ്യോമയാനമന്ത്രി റാം മോഹൻ നായിഡു,എയർ ഇന്ത്യ സിഇഒ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് ചികിത്സാ ചെലവും ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് .തകർന്ന മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ പുനർ നിർമാണവും ടാറ്റ ഗ്രൂപ്പ് നടത്തും.