കാട്മണ്ഡു : ജെന്‍ സി വിപ്ലവത്തിനൊടുവിൽ നേപ്പാൾ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പി.കെ. ശര്‍മ ഒലി രാജിവച്ചു.സമൂഹമാധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും രാജ്യത്ത് പ്രക്ഷോഭം തുടരുകയാണ്.ആഭ്യന്തര മന്ത്രി രമേശ് ലേഖക് ,കൃഷി മന്ത്രി, ആരോഗ്യ മന്ത്രി, ടൂറിസം മന്ത്രി തുടങ്ങി 10 മന്ത്രിമാർ നേരത്തേ സ്ഥാനം ഒഴിഞ്ഞിരുന്നു .
പ്രക്ഷോഭകർ അക്രമാസക്തരായതിനെ തുടർന്ന് തലസ്ഥാനമായ കഠ്മണ്ഡു ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് .നേപ്പാൾ പ്രസിഡന്റിന്റെ സ്വകാര്യ വസതിയിൽ പ്രതിഷേധക്കാർ തീയിട്ടു.ചില മന്ത്രിമാരുടെയും നിരവധി നേതാക്കളുടെയും വീടുകളും തകർക്കപ്പെട്ടു. കെ.പി.ശർമ ഒലി രാജ്യം വിടുമെന്നും റിപ്പോർട്ടുണ്ട്.കലാപത്തിൽ ഇന്നലെ 19 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ബംഗ്ലാദേശ് മോഡലിൽ നേപ്പാളിലും സർക്കാർ അട്ടിമറിക്കപ്പെടുന്നത് ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.പ്രക്ഷോഭത്തിനിടെ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ നേപ്പാളിൽ കുടുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.






