തിരുവനന്തപുരം : കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഉണ്ണിക്കൃഷ്ണൻ ഗേ ഗ്രൂപ്പുകളിൽ അംഗമെന്ന് പോലീസ് .ഉണ്ണികൃഷ്ണന്റെ ഫോൺ പരിശോധനയിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.അന്താരാഷ്‌ട്ര തലത്തിലുള്ള പല ഗേ ഗ്രൂപ്പുകളിലും ഉണ്ണികൃഷ്ണൻ അംഗമായിരുന്നു.
ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണൻ താൽപര്യം കാണിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി .കഴിഞ്ഞ ബുധനാഴ്ചയാണ് ഗ്രീമയേയും അമ്മ സനിതയേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തന്നോടുള്ള അവഗണയാണ് മരണ കാരണം എന്ന് ഗ്രീമ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.ആറ് വർഷം മുൻപാണ് ഗ്രീമയും ഉണ്ണികൃഷ്ണനും വിവാഹിതരായത്. 54 ദിവസം മാത്രമാണ് ഇവർ ഒന്നിച്ച് താമസിച്ചത്.






