വ്യോമയാന മേഖലയിൽ രാജ്യം ഒരു വലിയ വിജയം കൈവരിച്ചു. ഭാരതത്തിൽ നിർമിച്ച ആദ്യത്തെ സി-295 സൈനിക ഗതാഗത വിമാനം ജൂൺ 10 ന് വിജയകരമായി ആദ്യ പറക്കൽ പൂർത്തിയാക്കി. ഏകദേശം 21,935 കോടി രൂപ ചെലവിൽ 56 സി-295 ഗതാഗത വിമാനങ്ങളാണ് വ്യോമസേന വാങ്ങുന്നത്. ഇതിൽ നാൽപ്പത് വിമാനങ്ങൾ ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ് ലിമിറ്റഡ് എയർബസുമായി സഹകരിച്ചാണ് നിര്‍മാണം.
ഇത് എയ്‌റോസ്‌പേസ് മേഖലയ്‌ക്ക്, പ്രത്യേകിച്ച് എം.എസ്.എം.ഇ.കൾക്ക് പുതിയ ശക്തി നൽകുന്നു. തൊഴിലവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വാശ്രയ ഭാരതം കെട്ടിപ്പെടുക്കാനുള്ള നിശ്ചയദാർഢ്യവും കൂടുതൽ ശക്തമാവുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഡി.ആർ.ഡി.ഒ. തദ്ദേശീയമായി നിർമ്മിച്ച ‘ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ’ വിജയകരമായി പരീക്ഷിച്ചു. ഡി.ആർ.ഡി.ഒ. ലബോറട്ടറികളും ഇന്ത്യൻ ഇൻഡസ്ട്രീസ് പാർട്ണർമാരും സംയുക്തമായി ഇത് വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇന്ന്, ആഴി മുതൽ ആകാശം വരെ, കൂടുതൽ സുരക്ഷിതവും സ്വയം പര്യാപ്തവുമായി മാറുകയാണ് നമ്മുടെ ഭാരതമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.





