കൊല്ലം : ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷവിധി 21ന് പ്രഖ്യാപിക്കും. ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നുവെന്നും അമ്മക്ക് താൻ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു.നരഹത്യ, ഗുരുതരമായ മുറിവേൽപിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതി കുടവട്ടൂർ ശ്രീനിലയത്തിൽ സന്ദീപിനെതിരെ കോടതി കണ്ടെത്തിയത്.
പ്രായശ്ചിത്തം എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രതി പറഞ്ഞു.ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങൾ മാത്രമാണ് പ്രതിയുടേതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.






