കോംഗോയിലും ഉഗാണ്ടയിലും പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയെ തുടർന്ന് WHO ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .300-ലധികം ആളുകളിൽ രോഗബാധ സംശയിക്കുകയും 88 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.
നിലവിലുള്ള രോഗവ്യാപനത്തിന് കാരണം അംഗീകൃത ചികിത്സകളോ വാക്സിനുകളോ ഇല്ലാത്ത, എബോള രോഗത്തിന്റെ അപൂർവ്വമായ ഒരു വകഭേദമായ ബുണ്ടിബുഗ്യോ വൈറസാണ്.എന്നാൽ ഇതൊരു ആഗോള മഹാമാരിയായി പ്രഖ്യാപിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ ആയിട്ടില്ലാത്തതിനാൽ അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായില്ല .
ഓർത്തോബോലവൈറസ് ജനുസ്സിലെ വൈറസുകൾ മൂലമുണ്ടാകുന്ന, മാരകമായ ഒരു പകർച്ചവ്യാധിയാണ് എബോള വൈറസ്.ഇതൊരു മൃഗജന്യ രോഗമാണ്. മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. പെട്ടെന്നുണ്ടാകുന്ന പനി, കടുത്ത ക്ഷീണം, അസ്വസ്ഥത, പേശി വേദന, തലവേദന, തൊണ്ടവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.1976-ൽ കോംഗോയിൽ എബോള നദിയുടെ തീരത്തായിരുന്നു ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.





