മലപ്പുറം: പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ യു.ഡി.എഫ് രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. വിഷയത്തിൽ വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരാറിൽ ഒപ്പുവെച്ച സാഹചര്യത്തിൽ ഏകപക്ഷീയമായി പിന്‍മാറാൻ കഴിയുമോയെന്നതടക്കമുള്ള കാര്യങ്ങൾ നിയമപരമായും രാഷ്ട്രീയപരമായും പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുകയെന്നും വ്യക്തമാക്കി.
നിലവിൽ 93 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും, പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ നാട് ഫെഡലറല്‍ സംവിധാനത്തിലുള്ള രാജ്യമാണ്. പ്രാഥമിക വിദ്യാഭ്യാസത്തില്‍ സംസ്ഥാനത്തിനെന്ന പോലെ കേന്ദ്രത്തിനും അധികാരമുണ്ട്.
വിദ്യാഭ്യാസം കണ്‍കറൻ്റ് ലിസ്റ്റില്‍ പെട്ടതാണ്. അതുകൊണ്ട് തന്നെ പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാനം ഇങ്ങനെയൊരു കണ്ടീഷന്‍ വച്ചത് ശരിയായില്ല. മന്ത്രി എന്ന നിലയില്‍ എൻ്റെ നിലപാട് മാത്രമല്ല വരേണ്ടത്. വിശദാശങ്ങള്‍ ചോദിച്ചിട്ടുണ്ട്. വിവിധ വശങ്ങള്‍ പരിശോധിച്ച് തീരുമാനം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.





