തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 34-ാം ദിവസത്തിലേക്ക് കടന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഇല്ലെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ പുല്ലുതിന്ന് പ്രതിഷേധിച്ചു. നേരത്തെ മണ്ണുതിന്നും നിരാഹാരം കിടന്നും പ്രതിഷേധിച്ചിരുന്നു .സമരപ്പന്തലിൽ പാലക്കാട് നിന്നുള്ള ഒരു അധ്യാപിക കഴിഞ്ഞ 9–10 ദിവസമായി അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.
2024-ൽ പരീക്ഷ നടന്ന് 2025 മെയ് മാസത്തിൽ റാങ്ക് ലിസ്റ്റ് വന്ന തസ്തികയാണ് എൽപിഎസ്ടി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാനോ അർഹരായ ഉദ്യോഗാർഥികൾക്ക് വേഗത്തിൽ നിയമനം നൽകാനോ ഭരണകൂടം തയ്യാറാകുന്നില്ലെന്നാണ് സമരക്കാരുടെ ആരോപണം. 2028 മെയ് 30 വരെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഉണ്ടെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് സാധാരണ നിലയിലുള്ള നിയമനം നടക്കുമെന്നും സർക്കാർ പറയുന്നു





