ന്യൂഡൽഹി : ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച കേസിൽ വിധി ഒക്ടോബറിൽ ഉണ്ടായേക്കും.ബോധ്ഗയ ക്ഷേത്രക്കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇതു സംബന്ധിച്ച് സൂചന നൽകിയത്. ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.
ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ ശബരിമല കേസിലെ വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്നും ബോധ്ഗയ ഹർജി ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.





