തിരുവനന്തപുരം : വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് കടൽ വിഭവങ്ങൾ കഴിച്ചതിന് പിന്നാലെ രണ്ടു പേര്‍ മരിച്ചതിന് പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്.മറൈന്‍ ടോക്‌സിന്‍ ആകാം മരണകാരണമെന്നാണ് രാസപരിശോധനാ റിപ്പോര്‍ട്ടിലെ നിഗമനം.തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ തുറക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകി.
കഴിഞ്ഞ ഫെബ്രുവരി 16നാണ് കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവർ മരിച്ചത്. വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്നാണ് ആറംഗ കുടുംബം ഭക്ഷണം കഴിച്ചത്.ഹോട്ടലില്‍ എത്തിയ കുടുംബത്തിലെ എല്ലാവരും മീന്‍മുട്ട കഴിച്ചിരുന്നു. ഇതില്‍നിന്നു മറൈന്‍ ടോക്‌സിന്‍ ആകാം രണ്ടു പേരുടെ മരണത്തിനിടയാക്കിയതെന്നാണു റിപ്പോര്‍ട്ടിലെ നിഗമനം.മറൈന്‍ ടോക്‌സിന്‍ കണ്ടെത്താൻ കൂടുതല്‍ വിശദമായ പരിശോധന വേണ്ടിവരും.





