വാഷിംഗ്‌ടൺ : പശ്ചിമേഷ്യൻ സംഘർഷത്തിൽ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഭിന്നത തുടരുന്നതിനിടയിൽ ജർമനിയിൽ നിന്ന് 5000 സൈനികരെ പിൻവലിക്കാൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായുള്ള തർക്കത്തിനു പിന്നാലെയാണ് ട്രംപിന്റെ തീരുമാനം. നിലവിൽ 35,000 യു എസ് സൈനികരാണ് ജർമനിയിലുള്ളത് .
അടുത്ത ആറ് മുതൽ പന്ത്രണ്ട് മാസത്തിനുള്ളിൽ സൈനിക പിന്മാറ്റം പൂർത്തിയാകും. ഇറാൻ യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാൻ യുഎസിന് കൃത്യമായ പദ്ധതികളൊന്നുമില്ലെന്ന് ഫ്രെഡറിക് മെർസ് നേരത്തെ വിമർശിച്ചിരുന്നു. ഇതിന് രൂക്ഷഭാഷയിലാണ് ട്രംപ് മറുപടി നൽകിയത്. ഇറാനെതിരായ യുദ്ധത്തിൽ തങ്ങളെ സഹായിക്കാൻ തയ്യാറാകാത്ത യുറോപ്യൻ രാജ്യങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.





