തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയത് കൊണ്ട് കേരളം ഇപ്പോൾ പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 99 കോടി രൂപയിലധികം പണം കേരള സർക്കാരിന് ലഭിച്ചിട്ടുണ്ട്. 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചതിനാൽ അത് തുടരാൻ ഈ സർക്കാർ നിർബന്ധിതമായിരിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു
കരിക്കുലം നിശ്ചയിക്കുന്നതിലും സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നതിലും കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ല.സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാൻ ശ്രമിക്കും .പിഎം ശ്രീ വിഷയത്തില്‍ ഒപ്പുവച്ച ബിജെപി ഇതര സംസ്ഥാനങ്ങളുമായി ആലോചിച്ച് കൂട്ടായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.





