ന്യൂഡൽഹി : അയോധ്യയിലെ ശ്രീരാമ ക്ഷേത്ര സംഭാവന തട്ടിപ്പിൽ ആരോപണവിധേയനായ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി രാജി വച്ചു. ട്രസ്റ്റി അനിൽ മിശ്രയും രാജി സമർപ്പിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകൾ വകമാറ്റിയെന്നാരോപിച്ചുള്ള കേസിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പണം എണ്ണുന്ന ജീവനക്കാർ, എണ്ണൽ നടപടികളുടെ തലവൻ, മേൽനോട്ടം വഹിച്ച വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവർ എന്നിവരാണ് അറസ്റ്റിലായത്.
ക്ഷേത്ര ഫണ്ടിൽ 200 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണമാണ് ഉയർന്നത്. ക്രമക്കേടുകൾ അന്വേഷിക്കാൻ ശ്രീരാമ ജന്മഭൂമി മന്ദിർ ട്രസ്റ്റിന്റെ അഭ്യർഥനയെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ ഉത്തർപ്രദേശ് സർക്കാർ നിയമിച്ചിരുന്നു.





