ബുധനാഴ്ച രാവിലെ മുതൽ തന്നെ വിവിധ സ്റ്റാൻറ്റുകളിൽ എത്തി വാഹനങ്ങളെ നിരീക്ഷിച്ചു. തുടർന്ന് വീഴ്ച വരുത്തിയ ഇരുപതോളം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.
യൂണിഫോം ഇല്ലാതെയും മതിയായ രേഖകൾ ഇല്ലാതെയും വാഹനം ഓടിച്ച വിവിധ ഡ്രൈവർമാർക്കെതിരെ കേസ് ചാർജ് ചെയ്തു. ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ സർവ്വീസ് നടത്തിയ 12 വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.
ഓട്ടോ സ്റ്റാൻഡിൽ എത്തിയ യാത്രക്കാരോട് അവരുടെ യാത്രാനുഭവങ്ങൾ ചോദിച്ചറിഞ്ഞു. തിരുവല്ല സബ് ആർടി ഓഫീസിലെയും പത്തനംതിട്ട എൻഫോഴ്സ്മെൻ്റ് ആർടിഒയിലെയും ഉദ്യോഗസ്ഥരായ എ.എം.വി.ഐ മാരായ ധനുമോൻ ജോസഫ്, ശ്രീ. ജയറാം, മനുമോൻ , എൻഫോർസ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥരായ സ്വാതി ദേവ് , ശങ്കർ, ഷമീർ, മനു വിശ്വനാദ് എന്നിവരടങ്ങുന്ന സംഘം സംയുക മായാണ് പരിശോധന നടത്തിയത്.
തുടർന്നുള്ള ദിവസങ്ങളിലും വാഹന പരിശോധന കർശനമാക്കുമെന്നും, അമിത ചാർജ്ജ് വാങ്ങുന്ന ഓട്ടോറിക്ഷകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള കർശ്ശന നടപടികൾ സ്വീകരിക്കുമെന്നും തിരുവല്ല ജോയിൻ് ആർ.റ്റി.ഒ. അറിയിച്ചു.