ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം അതിർത്തിയിൽ നടന്ന ഇന്ത്യ-പാക് സംഘർഷങ്ങളുടെ സാഹചര്യത്തിലാണ് തീരുമാനം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി അനുവദിച്ചതായിദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സിആർപിഎഫാണ് വിദേശകാര്യ മന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത്. സെഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ ജയശങ്കറിനുള്ളത്. കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ വസതിക്ക് സമീപത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.