കണ്ണൂർ : ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി.കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് തടവുചാടിയത്. വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു .
ഇന്ന് പുലർച്ചെയാണ് ഇയാൾ ജയിൽ ചാടിയത് എന്നാണ് നിഗമനം.രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്. അതീവ സുരക്ഷയുള്ള പത്താം നമ്പർ ബ്ലോക്കിലെ സെല്ലിൽ ഗോവിന്ദച്ചാമി ഒറ്റയ്ക്കായിരുന്നു. സെല്ലിന്റെ അഴികൾ മുറിച്ചു മാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുണി ചേർത്ത് കെട്ടിയാണ് ഇയാൾ ജയിൽ മതിലിന് പുറത്തേക്ക് ചാടിയതെന്നാണ് വിവരം.ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.






