Sunday, August 2, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ഥാടന...

ശബരിമല തീര്‍ഥാടന കാലത്ത് മികച്ച സേവനം നല്‍കി സന്നിധാനത്തെ  ആരോഗ്യ കേന്ദ്രം

ശബരിമല: ശബരിമല തീര്‍ഥാടന കാലത്ത് മികച്ച സേവനം നല്‍കി സന്നിധാനത്തെ അത്യാധുനിക ആരോഗ്യ കേന്ദ്രം. 2025 നവംബര്‍ 17 മുതല്‍ 2026 ജനുവരി 19 വരെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് 96,826 ഭക്തര്‍. സൗജന്യമായി 23.19 ലക്ഷം രൂപയുടെ മരുന്ന് നല്‍കിയതായി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിജോ മാത്യു അറിയിച്ചു.

24 മണിക്കൂറും പ്രവര്‍ത്തിച്ച ആശുപത്രിയില്‍ എല്ലാവിധ സൗകര്യവും ഉറപ്പാക്കിയിരുന്നു. ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് 50 കേസുകള്‍ എത്തി. പ്രാഥമിക ചികിത്സ നല്‍കി സുരക്ഷിതമായി ഇവരെ കോന്നി മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങിലേക്ക് മാറ്റാനായി. രക്തം കട്ടപിടിക്കുന്നത് തടയുന്ന സ്‌ട്രെപ്‌റ്റോകിനെസ് മരുന്നടക്കം ആശുപത്രിയിലുണ്ടായിരുന്നു.

വിവിധ അപകടങ്ങളില്‍ പെട്ട 19 ഭക്തര്‍ ചികിത്സ തേടി. 12,215 പേര്‍ പനിയുമായി ആശുപത്രിയില്‍ എത്തി. ഉദരസംബന്ധമായ അസുഖത്തിന് 9,666, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് 818, ശ്വാസകോശ അസുഖത്തിന് 7,306 പേരും ചികിത്സ തേടി. 24 മണിക്കൂറും പ്രവര്‍ത്തിച്ച ലാബില്‍ ഹൃദയാഘാതം തിരിച്ചറിയുന്ന ട്രോപോണിന്‍ പരിശോധനയടക്കം ചെയ്തു. പാമ്പു കടിയേറ്റാലുള്ള ആന്റി വെനം, റാബിസ് വാക്‌സിന്‍ എന്നിവയും സൂക്ഷിച്ചിരുന്നു.

ആരോഗ്യ വിഭാഗത്തില്‍ നിന്ന് ഫിസിഷന്‍, സര്‍ജന്‍, ഓര്‍ത്തോ, അനസ്‌തേഷ്യിസ്റ്റ്, പീഡീയാട്രീഷ്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കാര്‍ഡിയോളജിസ്റ്റ്, പള്‍മണോളജിസ്റ്റ് എന്നിവരുടെ സേവനം ഉറപ്പാക്കി. രണ്ട് അസിസ്റ്റന്റ് സര്‍ജന്‍, ഏഴു സ്റ്റാഫ് നേഴ്‌സുകള്‍, രണ്ട് ലാബ് ടെക്‌നീഷ്യന്‍സ്, രണ്ട് എക്‌സ്‌റേ ടെക്‌നീഷ്യന്‍സ്, ഏഴു ഫാര്‍മസിസ്റ്റുകള്‍, 10 പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ 24 മണിക്കൂറും സേവന സന്നദ്ധരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാദമായ  സ്വർണ്ണക്കൊള്ള കേസിൽ  മുഖ്യ പ്രതികളില്‍ ഒരാളായ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

തിരുവനന്തപുരം : വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ  മുഖ്യ പ്രതികളില്‍ ഒരാളായ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി ) ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും. പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം...

ബോംബ് ഭീഷണി : കൊച്ചി – ഡൽഹി ഇൻഡിഗോ വിമാനം നാഗ്പ്പൂരിൽ ഇറക്കി

ന്യൂഡൽഹി : കൊച്ചിയിൽ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തിരമായി നാഗ്പ്പൂരിൽ ഇറക്കി. കൊച്ചിയിൽ നിന്ന് രാവിലെ 9.15നാണ് വിമാനം പുറപ്പെട്ടത് .ഭീഷണി സന്ദേശം എത്തിയതിനെ തുടർന്ന് വിമാനം...
- Advertisment -

Most Popular

- Advertisement -