ന്യൂഡൽഹി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും നിലവിൽ ഇടപെടാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ‍്യാപേക്ഷ തള്ളിയത്.ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്
സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും അയ്യപ്പ ഭക്തനാണെന്നുമാണ് ജാമ‍്യഹർജിയിൽ ഗോവർധന്‍റെ വാദം.ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്.






