തിരുവല്ല: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രീവല്ലഭ ക്ഷേ
പടറ്റിപഴം ദേവന് നിവേദിച്ച ശേഷം ഭക്തര്‍ക്ക് പ്രസാദ വിതരണം ചെയ്തു. ഉച്ചയ്ക്ക് കൊടിയേറ്റ് സദ്യയും നടന്നു. വൈകിട്ട് 4.25നും 5.55നും മദ്ധ്യേ കർക്കടക രാശിയിൽ തന്ത്രി തറയിൽ കുഴിക്കാട്ടില്ലത്ത് ആനന്ദ് നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് ചടങ്ങ് നടന്നു. മേൽശാന്തിമാരായ ചുരൂർ മഠം ശ്രീകുമാർ നമ്പൂതിരി, വി ഗിരീഷ് നമ്പൂതിരി എന്നിവർ സഹകാർമ്മികത്യം വഹിച്ചു. തിരുവിതാം കൂർ ദേവസ്വം ബോർഡ് ജീവനക്കാരും, നിരവധി ഭക്തരും കൊടിയേറ്റിന് സാക്ഷ്യം വഹിച്ചു.
ക്ഷേത്രത്തിലെ കൊടിമരം 2021 ഡിസംബറില്‍ സ്വർണധ്വജസ്തംഭത്തിൻ്റെ പഞ്ചവർഗത്തറയ്ക്കു മിന്നലേറ്റു ക്ഷതം സംഭവിച്ചതിനാൽ കവുങ്ങിൽത്തീർത്ത താത്കാലിക കൊടിമരത്തിലാണു് ഈ വർഷവും കൊടിയേറ്റു നടത്തിയത്. ദേവസ്വം ബോർഡ് നേരിട്ടാണ് ഇക്കുറിയും ഉത്സവം നടത്തുന്നത്.
നാളത്തെ പരിപാടികൾ –
ഹരിനാമ കീർത്തനം രാവിലെ 5.00,
നാരായണീയപാരായണം 6.00,
കലാപരിപാടികൾ വൈകിട്ട് 3.30,
കാഴ്ച ശ്രീബലി 5.00,
രണ്ടാം ചുറ്റുവിളക്ക്, ദീപാരാധന 6.30
നടനവർഷിണി & സ്വാമി അയ്യപ്പൻ (നൃത്തശില്പം)7.30
കഥകളി 12.00






