കോട്ടയം : 2018 ലെ പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ.തെളിവായി ഒന്നാം പിണറായിസർക്കാരിലെ ജലസേചനവകുപ്പു മന്ത്രിയും നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു .
തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ വൈകിയതിലും പെരിങ്ങൽക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിലും ക്രമക്കേടുകളും അഴിമതിയും നടന്നെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.അന്നത്തെ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി.തോമസ് സമയത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാത്തത് കരിമണൽ കമ്പനിക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനിക്ക് ലാഭം ഉണ്ടാക്കാൻ എക്‌സിക്യൂട്ടീവ് എൻജിനീയർ തുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നാണ് മാത്യു കുഴൽനാടൻ ആരോപിക്കുന്നത്.
പെരിങ്ങൽക്കുത്ത് ഡാം തുറക്കാൻ വൈകിയതിനു പിന്നിലും അഴിമതിയാണെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു .ആളിയാറിൽനിന്ന് തമിഴ്നാട്ടിലേക്ക് തുറന്നു വിടേണ്ടിയിരുന്ന വെള്ളം അവിടുത്തെ കോൺട്രാക്ടറുടെ താൽപര്യം സംരക്ഷിക്കാൻ പെരിങ്ങൽക്കുത്തിലേക്ക് തുറന്നുവിട്ടു. അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവൻ പോയതെന്നും ശബ്ദരേഖയിൽ പറയുന്നു






