വയനാട്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് ഇടതുകൈയറ്റുപോയ യുവാവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. അമ്പലവയൽ മാളിക കുന്നത്തൊടി വീട്ടിൽ മുഹമ്മദ് അസ്‌ലമിന് (19) 1,40,34,550 രൂപയും 8 ശതമാനം പലിശയും കോടതിച്ചെലവും നൽകാനാണ് വയനാട് എംഎസിടി കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ വിധിച്ചത്.
2023 ജനുവരി 17-നായിരുന്നു സംഭവം. അമ്പലവയലിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് കെഎസ്ആർടിസി ബസിന്റെ ഇടതുവശത്തെ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ് അസ്‌ലം. ബസ് മംഗലംകാപ്പ് എത്തിയപ്പോൾ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ അസ്‌ലമിന്റെ ഇടതുകൈ റോഡരികിലെ വൈദ്യുതത്തൂണിൽ ഉരയുകയും കൈമുട്ടിന് മുകളിലായി അറ്റുപോവുകയുമായിരുന്നു.
അപകടത്തിനു പിന്നാലെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കൈ തുന്നിച്ചേർക്കാൻ സാധിച്ചില്ല. ബത്തേരിയിലെ കേരള അക്കാദമി ഓഫ് എൻജിനിയറിങ് കോളേജിൽ ഫാർമസി കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരു
അപകടത്തിൽപ്പെട്ട ബസിന് ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാലാണ് നഷ്ടപരിഹാരത്തുക കെഎസ്ആർടിസി തന്നെ നൽകേണ്ടി വരുന്നത്. യുവാവിനുണ്ടായ മാനസികാഘാതം, പ്രായം, തുടർവിദ്യാഭ്യാസം എന്നിവ കണക്കിലെടുത്താണ് നഷ്ടപരിഹാരം നിശ്ചയിച്ചതെന്ന് അസ്‌ലമിന് വേണ്ടി ഹാജരായ അഭിഭാഷകൻ ടി.ആർ. ബാലകൃഷ്ണൻ വ്യക്തമാക്കി.





