Friday, July 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംസ്ഥാനത്തുണ്ടായ യുഡിഎഫ്...

സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗം ജാതി സമവാക്യങ്ങളെ കൂടി അപ്രസക്തമാക്കി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ യുഡിഎഫ് തരംഗം ജാതി സമവാക്യങ്ങളെ കൂടി അപ്രസക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് സാധാരണയായി രാഷ്ട്രീയ പാര്‍ട്ടികളുടെ ഗതി നിര്‍ണ്ണയിക്കാറുള്ള നായര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന എന്‍എസ്എസിനും, ഈഴവ സമുദായത്തെ പ്രതിനിധീകരിക്കുന്ന എസ് എന്‍ ഡി പി യോഗത്തിനും ഇത്തവണ വലിയ പങ്കൊന്നും വഹിക്കാനായില്ല.

കോണ്‍ഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളും നായര്‍ സമുദായത്തില്‍ നിന്നുള്ളവരാണെങ്കിലും, എന്‍ എസ് എസ് നേതൃത്വം പാര്‍ട്ടിയുമായി നല്ല ബന്ധത്തിലായിരുന്നില്ല. 2025-ല്‍ ഇടതു സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തോട് സഹകരിക്കാനുള്ള എന്‍ എസ് എസിന്റെ തീരുമാനം സമുദായത്തിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

എസ് എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറിലാണ് അയ്യപ്പ സംഗമ വേദിയില്‍ എത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സമുദായത്തിന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ് ഇതുവഴി  നല്‍കിയത്.

മുസ്ലീം, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ യുഡിഎഫിനെ വന്‍തോതില്‍ പിന്തുണച്ചപ്പോള്‍, ഈഴവ, നായര്‍ വോട്ടുകള്‍ ചിതറിപ്പോയതായാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കൂടാതെ, തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് നേരിട്ട വലിയ തിരിച്ചടി, സമുദായ വോട്ടുകളില്‍ ജാതി സംഘടനകളുടെ നേതൃത്വത്തിനുള്ള സ്വാധീനം കുറയുന്നതിനെയും സൂചിപ്പിക്കുന്നു.

നായര്‍ സമുദായത്തിന് 20 സീറ്റുകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വട്ടിയൂര്‍ക്കാവ്, നേമം, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, ഹരിപ്പാട്, ചെങ്ങന്നൂര്‍, അമ്പലപ്പുഴ, ആറന്മുള, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കുന്നത്തൂര്‍, കോട്ടയം, തൃപ്പൂണിത്തുറ എന്നിവയാണ് ആ മണ്ഡലങ്ങള്‍.

45 സീറ്റുകളില്‍ ഈഴവ സമുദായത്തിനാണ് മേധാവിത്വമുള്ള കഴക്കൂട്ടം, വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, പുതുപ്പള്ളി, വൈക്കം, ഏറ്റുമാനൂര്‍, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട, മണലൂര്‍, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍.

എന്നാല്‍ സമുദായ നേതൃത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ യുഡിഎഫ് തരംഗത്തില്‍ ഒലിച്ചുപോയതായി ഫലം വ്യക്തമാക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനിലെ സംഘർഷങ്ങള്‍ക്കിടയില്‍ നിന്നും സുരക്ഷിതമായി നാട്ടിലെത്തിച്ചതിന്  നന്ദി പറഞ്ഞ് മത്സ്യത്തൊഴിലാളികള്‍

ന്യൂഡൽഹി: ഇറാനിലെ സംഘർഷങ്ങള്‍ക്കിടയില്‍ നിന്നും 345 പേരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതിന് കേന്ദ്ര സർക്കാരിനും ഇന്ത്യൻ എംബസിക്കും നന്ദി പറഞ്ഞ് ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍. പ്രതിസന്ധി ഘട്ടത്തില്‍ വലിയ സഹായമാണ് അധികൃതരില്‍ നിന്ന് ലഭിച്ചതെന്ന് അവർ...

ഗതാഗത നിരോധനം

പത്തനംതിട്ട : വാലങ്കര അയിരൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വെണ്ണിക്കുളം സെന്റ് ബഹനാസ് സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മുതുപാല വരെയുള്ള ഗതാഗതം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് രണ്ടു വരെ നിരോധിച്ചു. വെണ്ണിക്കുളം...
- Advertisment -

Most Popular

- Advertisement -