തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു.ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പ്രതികളെ പുറത്തിറക്കില്ല.നേരത്തെ അഞ്ച് പ്രതികൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് ചട്ടങ്ങൾ ലംഘിച്ചാണ് എന്ന പരാതി ഉയർന്നിരുന്നു . പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു .എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്.





