ന്യൂഡൽഹി : രാജ്യത്തെ നിലവിലെ വലിയ 170 ലോക്‌സഭാ മണ്ഡലങ്ങൾ വിഭജിക്കണമെന്ന ശുപാർശയുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി.170ൽ 59 എണ്ണം രണ്ടായും 111 എണ്ണം മൂന്നായും വിഭജിച്ചുള്ള പുനർനിർണയമാണ് ശുപാർശ ചെയ്യുന്നത്. ഇതോടെ ലോക്സഭയിലെ അംഗബലം 543ൽ നിന്ന് 824 ആയി ഉയരും .
നിർദ്ദേശം നടപ്പിലായാൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 20-ൽ നിന്ന് 30 ആയി വർദ്ധിക്കും.ഉപദേശകസമിതി അംഗം ഡോ.ഷമിക രവി, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുദിത് കപൂർ എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്.





