കൊച്ചി : മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാൽ ബാങ്കുകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാകുമെന്ന് ഹൈക്കോടതി. മാതാപിതാക്കളുടെ സിബിൽ സ്‌കോർ കുറവായതിന്റെ പേരിൽ ബാങ്കുകൾ വായ്പ നിഷേധിച്ചത് ചോദ്യംചെയ്ത് വിദ്യാർഥികൾ നൽകിയ ഹർജികൾ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതി വ്യക്തമാക്കിയത് .
വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന്റെ പേരിൽ മൗലികാവകാശം നിഷേധിക്കപ്പെട്ടു എന്നു പറയാനാകില്ല. 2005-ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ടിന്റെ ലക്ഷ്യങ്ങൾ കണക്കിലെടുക്കുമ്പോൾ വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷയിൽ സഹ-വായ്പക്കാരന്റെ ക്രെഡിറ്റ് സ്‌കോറോ ക്രെഡിറ്റ് റിപ്പോര്‍ട്ടോ പരിഗണിക്കരുതെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞു.





