തിരുവനന്തപുരം : പുനര്‍ജനി പദ്ധതി ആരോപണത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശതിരെ തെളിവില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു.
പുനര്‍ജനി പദ്ധതിക്കുള്ള ഫണ്ട് എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം വഴിയാണ് എത്തിയത്. അതിൽ സതീശന് പങ്കുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നു. നേരത്തെ വിജിലൻസ് തെളിവ് കണ്ടെത്തിയിട്ടില്ലെന്നും വീണ്ടും അന്വേഷണം നടത്തി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.





