കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴയിൽ ഡ്രൈഡേ ദിനത്തിൽ മദ്യം വിൽക്കുന്നവരെ കണ്ടെത്താൻ എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി അഞ്ച് ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കോട്ടയം അതിരമ്പുഴ മാന്നാനം നാല്പാ ത്തിമല ഭാഗത്ത് കണ്ണാമ്പടം ജോയ്സൺ ജോണിനെ (43)യാണ് എക്സൈസ് സംഘം പിടിയിലായത്.
ഓണം സ്പെഷ്യൽ ഡ്രൈവ്, ഓപ്പറേഷൻ തണ്ടർ എന്നിവയുടെ ഭാഗമായി ഓഗസ്റ്റ് 1-ന് രാവിലെ എക്സൈസ് സംഘം പരിശോധന നടത്തിയത്. നാല്പാത്തിമല ഭാഗത്ത് കേരള ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതി വാട്ടർ ടാങ്കിന് സമീപത്തെ വീട്ടിലാണ് ഇയാൾ മദ്യം സൂക്ഷിച്ചിരുന്നത്. ഇയാൾ അനധികൃത മദ്യ വില്പന നടത്തിയ കുറ്റത്തിന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ് )രഞ്ജിത്ത് കെ നന്ത്യാട്ടും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു കേസ് എടുത്തു.
5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം വിറ്റ വകയിൽ ലഭിച്ച 600/- രൂപയും കണ്ടെടുത്തു. പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) സുമോദ് കെ. എസ്, പ്രിവ ന്റ്റീവ് ഓഫീസർ (ഗ്രേഡ് ) സുജിത് റ്റി. എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ നാരായണൻ, ജോമിൻ ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയപ്രഭ എം. വി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.





