ബംഗളുരു : കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി നിർദേശത്തിനെതിരെ കർണാടകയിൽ ഇന്ന് ബന്ദ്. കന്നഡ, സംസ്ഥാന കർഷക സംഘടനകളാണ് ബന്ദ് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ്.സ്കൂളുകൾ, ബാങ്ക്, ആശുപത്രികൾ, മെഡിക്കൽ ഷോപ്പ്, പൊതു ഗതാഗതം എന്നിവ പ്രവർത്തിക്കുന്നുണ്ട്.
ഓഗസ്റ്റ് 12 മുതൽ 15 ദിവസത്തേക്ക് തമിഴ്‌നാടിന് പ്രതിദിനം 12,000 ക്യുസെക്‌സ് വെള്ളം വിട്ടുകൊടുക്കാൻ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) കർണാടകയോട് നിർദ്ദേശിച്ചിരുന്നു.





