ന്യൂഡൽഹി : ഡൽഹി സ്വരൂപ് നഗറിൽ 16 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു.കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാൾ 19 വയസ്സുകാരനാണ്.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ്നഗർ മേഖലയിലെ ആളൊഴിഞ്ഞ കൃഷിയിടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ഒരു കൈ അറ്റുപോയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ ചിലഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ചനിലയിലുമായിരുന്നു.
പ്രതികളിൽ ഒരാളായ 17 വയസ്സുകാരനെ കാണാനാണ് പെൺകുട്ടി പോയതെന്നും .17കാരൻ പിന്നീട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.പ്രതികൾ മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്തത്.
മൃതദേഹത്തിൽ എട്ട് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.സെപ്റ്റംബർ 13-ന് രാവിലെയാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.





