Wednesday, June 25, 2025
No menu items!

subscribe-youtube-channel

HomeNewsനിരവധി ക്രിമിനൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പാനിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകൾ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം  ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ആറുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി. പെരുമ്പെട്ടി എഴുമറ്റൂർ ചാലാപള്ളി പുള്ളോലിതടത്തിൽ വീട്ടിൽ സുബിനെ(28) ആണ് ജില്ലാ പോലീസ് മേധാവി വി അജിതിൻ്റെ റിപ്പോർട്ടിനെ തുടർന്ന് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി ജില്ലയിൽ നിന്നും പുറത്താക്കി ഉത്തരവായത്.

2017 മുതൽ സുബിൻ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയും ക്രമസമാധാനപ്രശ്ങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവരികയാണ്.

റാന്നി എക്സൈസ് റേഞ്ച് ഓഫീസ്, റാന്നി എക്സൈസ് സർക്കിൾ എന്നിവടങ്ങളിൽ രജിസ്റ്റർ ചെയ്ത 2 കേസുകളിൽ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. ഇവയ്ക്ക് പുറമെ പെരുമ്പെട്ടി, കീഴ്‌വായ്‌പ്പൂർ, കോട്ടയം കാഞ്ഞിരപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളിലായി  5  ക്രിമിനൽ കേസുകളിൽ വിചാരണ നടപടികൾ നടന്നുവരികയാണ്. കഞ്ചാവ്, വിൽപ്പനക്കായി സൂക്ഷിച്ചതിന് എടുത്ത കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തതും,  തുടർന്ന് വിചാരണക്കൊടുവിൽ കോടതി ശിക്ഷിച്ചതും.

എക്സൈസ് സംഘത്തിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും, പ്രിവെന്റിവ്‌ ഓഫീസറെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിനും സുബിൻ ഉൾപ്പെടെ ആറ് പ്രതികൾക്ക് എതിരെ പെരുമ്പെട്ടി പോലീസ്  കേസെടുത്തിരുന്നു. സ്ത്രീക്ക് എതിരെയുള്ള അതിക്രമത്തിന് പെരുമ്പെട്ടി പോലീസ് പിന്നീട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.

കുട്ടികൾക്ക്  വിൽക്കാനായി കഞ്ചാവ് സൂക്ഷിച്ചതിന് കീഴ്വായ്‌പ്പൂർ പോലീസ് എടുത്ത കേസിലും,  കഞ്ചാവ് കൈവശം വച്ചതിന്  റാന്നി പോലീസ് എടുത്ത കേസിലും തുടർന്ന് പ്രതിയായി. സ്ത്രീയെ ആക്രമിച്ചതിനും  ദേഹോപദ്രവം ഏൽപ്പിച്ചതിനും കോട്ടയം കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളെല്ലാം കോടതിയിൽ വിചാരണയിലാണുള്ളത്.

നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും, ജനങ്ങളുടെ ജീവനുംസ്വത്തിനും ഭീഷണിയായി തീരുകയും ചെയ്തതിനെതുടർന്ന്, പെരുമ്പെട്ടി പോലീസ് തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കുകയും, ഇയാൾക്കെതിരെ കോടതി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ പോലീസ് റൗഡി ഹിസ്റ്ററി ഷീറ്റും നിലവിലുണ്ട്. കോടതിയിൽ ഹാജരാകുന്നതിനും, അടുത്ത ബന്ധുക്കളുടെ വിവാഹം മരണം എന്നീ അവസരങ്ങളിലും ജില്ല പോലീസ് മേധാവിയുടെ മുൻ‌കൂർ രേഖാമൂലമുള്ള അനുമതിയോടെ ജില്ലയിൽ പ്രവേശിക്കാമെന്ന വ്യവസ്തയോടെയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുള്ളത്.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ്സ് ഇ ബി സെക്ഷനാഫീസുകളിൽ കരാർ ജീവനക്കാരെ നേരിട്ട് നിയമിക്കരുത് : എ ഐ ടി യു സി

തിരുവല്ല : കെ എസ്സ് ഇ ബി സെക്ഷനാഫീസുകളിൽ കരാർ ജീവനക്കാരെ നേരിട്ട് നിയമിക്കരുതെന്ന്  കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി). അപകട സാധ്യത ഏറെയുള്ള ലൈന്മാൻ, വർക്കർ...

വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവ്

അടൂർ: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. കന്യാകുമാരി വിളവൻ കോട് അടയ്ക്കാക്കുഴിയിൽ അനീഷ് രാജേന്ദ്രനെ...
- Advertisment -

Most Popular

- Advertisement -