Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅഹമ്മദാബാദ് വിമാനദുരന്തം:...

അഹമ്മദാബാദ് വിമാനദുരന്തം: എൻജിനിലേക്കുള്ള ഇന്ധനം ഓഫ് ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടം സാങ്കേതിക തകരാർ മൂലമല്ല, എൻജിനിലേക്കുള്ള ഇന്ധനം പൈലറ്റ്  ഓഫ് ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ റിപ്പോർട്ട്. പൈലറ്റുമാരിൽ ഒരാൾ രണ്ട് എഞ്ചിൻ ഫ്യൂവൽ സ്വിച്ചുകളും ബോധപൂർവം ഓഫ് ചെയ്തതാണ് ബോയിംഗ് 787 ഡ്രീംലൈനർ തകരാൻ കാരണമെന്ന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പടിഞ്ഞാറൻ വ്യോമയാന വൃത്തങ്ങളെയും ഇന്ത്യൻ-യുഎസ് അന്വേഷകർ തമ്മിലുള്ള ചർച്ചകളെയും ഉദ്ധരിച്ചാണ് ഇറ്റാലിയൻ പത്രം ഈ വാർത്ത നൽകിയത്. രണ്ട് എഞ്ചിനുകളുടെയും പവർ ഒരേസമയം നഷ്ടപ്പെട്ടതിന് സാങ്കേതിക തകരാറുകൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് ഈ വൃത്തങ്ങൾ അവകാശപ്പെടുന്നു.

2025 ജൂൺ 12-ന് നടന്ന അപകടത്തിൽ എൻജിനിലേക്കുള്ള ഇന്ധനം നിലച്ചത് യാന്ത്രികമായ തകരാർ മൂലമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. എൻജിൻ ഇഗ്നിഷൻ നിയന്ത്രിക്കുന്ന സ്വിച്ചുകൾ ആരോ കൈകൊണ്ട് പ്രവർത്തിപ്പിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. അന്വേഷണത്തിൽ സഹായിച്ച അമേരിക്കൻ വിദഗ്ധർ ഈ കണ്ടെത്തലിനെ ഒരു വലിയ വഴിത്തിരിവായാണ് വിശേഷിപ്പിക്കുന്നത്.

അപകടം നടന്ന് ഒരു മാസത്തിന് ശേഷം പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടിൽ സ്വിച്ചുകൾ മാറ്റിയതിനെത്തുടർന്ന് എഞ്ചിൻ കരുത്ത് നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് സ്വിച്ചുകൾ മാറ്റിയത് എന്ന് അതിൽ വ്യക്തമാക്കിയിരുന്നില്ല.

കോക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ, “എന്തിനാണ് നിങ്ങൾ എഞ്ചിനുകൾ ഓഫ് ചെയ്തത്?” എന്ന് ഒരു പൈലറ്റ് ചോദിക്കുന്നതും “ഞാനല്ല അത് ചെയ്തത്” എന്ന്  മറ്റേയാൾ മറുപടി നൽകുന്നതും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എഞ്ചിനുകൾ വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. റിപ്പോർട്ട് പ്രകാരം, ‘പൈലറ്റ് മോണിറ്ററിംഗ്’ ആയിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിലേക്കാണ് അന്വേഷണം നീളുന്നത്.

അപകടത്തിന് പിന്നിലെ ഉത്തരവാദിത്തത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ടെങ്കിലും, ക്യാപ്റ്റൻ സുമിത് സബർവാൾ ആണ് പ്രധാന സംശയിക്കപ്പെടുന്നയാൾ. അദ്ദേഹം വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന സൂചനകൾ അപകടത്തിന് ഒരു മാസത്തിന് ശേഷം പുറത്തുവന്നിരുന്നു. എന്നാൽ സബർവാളിന്റെ പിതാവ് ഈ ആരോപണങ്ങൾ നിഷേധിച്ചു. തന്റെ മകന് മാനസികപ്രശ്നങ്ങളോ വിവാഹമോചനവുമായി ബന്ധപ്പെട്ട ആശങ്കകളോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൈലറ്റുമാരുടെ സംഘടനകളും ഈ കണ്ടെത്തലുകൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി പൈലറ്റുമാരുടെ മാനസികാരോഗ്യം നിരീക്ഷിക്കുന്നതിനും നിരന്തരമായ മൂല്യനിർണ്ണയങ്ങൾക്കും പ്രത്യേക ശുപാർശകൾ ഡിജിസിഎയ്‌ക്ക് നൽകാൻ സാധ്യതയുണ്ട്. ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ അനുസരിച്ച് മെക്കാനിക്കൽ തകരാറുകൾ അന്വേഷണ സംഘം നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. രണ്ട് എൻജിനുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉറക്കത്തിനിടെ പാമ്പു കടിച്ച് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അൽജോ ആണ് മരിച്ചത്.അൽജോയുടെ സഹോദരൻ 10 വയസുള്ള അലോജിനും കടിയേറ്റു. അമ്മയോടൊപ്പമാണ് കുട്ടികൾ കിടന്നുറങ്ങിയിരുന്നത്.പുലർച്ചെ കുട്ടികളെ അവശനിലയിൽ...

Kerala Lottery Results : 15-03-2026 Samrudhi SM-46

1st Prize Rs.1,00,00,000/- MV 216603 (THRISSUR) Consolation Prize Rs.5,000/- MN 216603 MO 216603 MP 216603 MR 216603 MS 216603 MT 216603 MU 216603 MW 216603 MX 216603...
- Advertisment -

Most Popular

- Advertisement -