Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorജാമ്യത്തിലിറങ്ങി ഒളിവിൽ...

ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന രണ്ടുപേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു

ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന രണ്ടുപേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു

ചെങ്ങന്നൂര്‍: കുറ്റകൃത്യത്തിലുൾപ്പെട്ട് പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന രണ്ടുപേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. 2000 -ത്തില്‍ ചെങ്ങന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ പ്രതിയായ നൂറനാട് പാലമേല്‍ മുതുകാട്ടുകര നെടിയത്ത് വീട്ടിൽ  ആട് നാസ‍ർ എന്നു വിളിക്കുന്ന നാസർ(50),  2011 ല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ആ‍ർ.ടി.സി. ബസ് കണ്ടക്ടറെ ദേഹോപദ്രവമേല്പിിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് രജിസ്റ്റ‍ർ ചെയ്ത കേസിലെ പ്രതിയായ  കടപ്ര, ശശിഭവനത്തിൽ  അജീഷ് കുമാർ (41) എന്നിവരെയാണ് പിടികൂടിയത്.

ഇരുവരും ജാമ്യത്തിലിറങ്ങിയ ശേഷം കോടതി നടപടികള്ക്കു  വിധേയരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.  നാസറിനെ 2009 ലും അജീഷ് കുമാറിനെ  2016 ലും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.   കോടതി നിരവധി തവണ അറസ്റ്റു വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഒളിവിലായിരുന്ന പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. തുടർന്നാണ്  കോടതി എൽ.പി. വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.

പിടികിട്ടാനുള്ള പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നതിന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ആരംഭിച്ച പ്രത്യേക നടപടികളുടെ ഭാഗമായി ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി രാജേഷ്. എൻ ന്റെ നി‍ദ്ദേശാനുസരണമാണ് അറസ്റ്റ്.

ചെങ്ങന്നൂ‍ർ എസ്.എച്ച്.ഒ. ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ വിനോജ്, അനിലാ കുമാരി, ഗീതു, സിപിഒ മാരായ പ്രവീൺ, മസീഹ്, മനോജ് എന്നിവരുടെ സംഘമാണ് പ്രതികളെ വലയിലാക്കിയത്.  പ്രതികളെ കോടതിയില്‍ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു.സര്‍വീസ് പെന്‍ഷൻകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. യു.ജി.സി., എ.ഐ.സി.ടി.ഇ., മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വധിക്കുമെന്ന് അജ്ഞാത ഫോൺ സന്ദേശം. ചെന്നൈയിലെ എൻഐഎ  ഓഫീസിലാണ് ബുധനാഴ്ച രാത്രി അജ്ഞാത സന്ദേശം എത്തിയത്. ഹിന്ദിയിലായിരുന്നു സംസാരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ...
- Advertisment -

Most Popular

- Advertisement -