ന്യൂഡൽഹി: ബംഗാളില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രാ പദ്ധതി ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കി തുടങ്ങി. ബിജെപി സര്‍ക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയെന്ന് മന്ത്രി അഗ്നിമിത്ര പോള്‍ പറഞ്ഞു. ദക്ഷിണ കോല്‍ക്കത്തയിലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
സര്‍ക്കാര്‍ ബസില്‍ മന്ത്രി യാത്ര ചെയ്തു. ഹ്രസ്വ, ദീര്‍ഘദൂര ബസുകളില്‍ സ്ത്രീയാത്രക്കാര്‍ക്കു സൗജന്യ യാത്ര അനുവദിക്കുമെന്നു മന്ത്രി പറഞ്ഞു. സൗജന്യ ബസ് യാത്രയുടെ ഭാഗമായി സര്‍ക്കാര്‍ ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കും. ഗുണഭോക്താവിന്റെ പേരും ഫോട്ടോയും കാര്‍ഡില്‍ ഉണ്ടാകും. സൗജന്യ യാത്രാ പദ്ധതി ദുരുപയോഗം ചെയ്യാതിരിക്കാനാണിത്. സൗജന്യയാത്ര അനുവദിച്ചത് സ്ത്രീയാത്രക്കാര്‍ സ്വാഗതം ചെയ്തു.
കേരളത്തില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര ജൂണ്‍ 15 -ന് നടപ്പാക്കുമെന്നാണ് അറിയിച്ചിട്ടുളളത്.





