Monday, March 16, 2026
No menu items!

subscribe-youtube-channel

HomeNewsഇളകൊള്ളൂർ അതിരാത്രം:...

ഇളകൊള്ളൂർ അതിരാത്രം: ചിതിചയനങ്ങൾ ആരംഭിച്ചു 

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്ന് യാഗക്രിയകളിലേക്കു കടന്നു. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. ആദ്യം രണ്ടു മണിക്കൂറോളം നീണ്ടു നിന്ന പ്രത്യേക ഹോമ ക്രിയയായ  പ്രായാണെഷ്ടിയോടെ ആരംഭിച്ചത്. തുടർന്ന് മൂജവാൻ പർവ്വതത്തിൽ നിന്ന് സോമലത വാങ്ങി സുബ്രമണ്യൻ എന്ന ഋത്വിക്ക് കാളവണ്ടിയിൽ കൊണ്ടുവരുന്നു എന്ന സങ്കല്പത്തിലുള്ള സോമക്രയയും സോമ പരിവാഹനവും നടന്നു.

ആദിത്യേഷ്ടി, താനുനപ്ത്ര ചടങ്ങുകളും നടത്തി. ശേഷം പ്രവർഗ്യോപാസത് ആരംഭിച്ചു. മഹാവീരം എന്ന് പറയുന്ന കാലുള്ള ഒരു മൺപാത്രം നിലത്തു കുഴിച്ചിട്ട് അതിൽ നെയ്യ് വീഴ്ത്തി നാല് പുറവും തീയിട്ടു കത്തിച്ച് മൂന്ന് വേദ മന്ത്രങ്ങളെക്കൊണ്ട് ഏറെ നേരം ഹോമം ചെയ്യുന്ന യാഗമാണ് പ്രവർഗ്യം. നെയ്യ് നല്ലതുപോലെ കത്തി തുടങ്ങിയാൽ അതിൽ ആട്ടിൻ പാലും പശുവിൻ പാലും ഹോമിക്കുകയും അഗ്നി ഉയരത്തിലേക്ക് ജ്വലിക്കുകയും ചെയ്യും.

പ്രവർഗ്യം യാഗത്തിലെ ഏറ്റവും കൗതുകകരമായ കാഴ്ചയാണ്. യാഗത്തിലെ പ്രധാന ഹോമങ്ങളെല്ലാം പ്രവർഗ്യത്തിലാണ് നടക്കുക.  സുബ്രമണ്യആഹ്വാനം ചെയ്ത് വേദി പരിഗ്രഹം നടത്തി വേദി പൂജ ചെയ്തു  തുടർന്ന് പ്രഥമ ചിതി ചയനം പൂർത്തിയാക്കി. വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല  പ്രഭാഷണവും 8 .30 മുതൽ കുമാരി ഗംഗ ശശിധരൻ നയിക്കുന്ന വയലിൽ സംഗീതവും നടത്തി.  നല്ല ഭക്തജന തിരക്കാണ് അതിരാത്രത്തിൽ അനുഭവപ്പെടുന്നത്.

നാളെ രാവിലെ ((25- 4 -2024) പ്രവർഗ്യോപാസത് പുനരാരംഭിക്കും തുടർന്ന് സുബ്രമണ്യആഹ്വാനം നടത്തി ദ്വിദീയ ചിതി ചയനത്തിനു ശേഷം പ്രവർഗ്യോപാസത് തുടരും. വൈകിട്ട് 7 .30 മണി മുതൽ അരവിന്ദ് എസ് തോട്ടക്കാട്ട് നടത്തുന്ന സംഗീത സദസ്സ് ആരംഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഞ്ചാബിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് എട്ട് പേർ മരിച്ചു

ചണ്ഡീഗഢ് : പഞ്ചാബിലെ ബത്തിൻഡയിൽ ബസ് പാലത്തിൽ നിന്ന് ചതുപ്പിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പാലത്തിൽ നിന്ന് ബത്തിൻഡ റോഡിലേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം...

മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച്  പൊതുസമ്മേളനം നടന്നു

കോട്ടയം: അത്മീയ ചൈതന്യത്തിന്‍റെ അത്യുന്നതങ്ങളിലേക്ക് വിശ്വാസികളെ ആനയിക്കുന്നതുപോലെ ഭൗതീകജീവിതത്തിന്‍റെ വിവിധ മേഖലകളിൽ ഇടപെട്ടുകൊണ്ടാണ് മണർകാട് കത്തീഡ്രലിന്‍റെ പ്രവർത്തനമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ...
- Advertisment -

Most Popular

- Advertisement -