വാഷിംഗ്‌ടൺ : ഇറാനെതിരായ സൈനിക നടപടിയെ യുദ്ധമെന്നു വിളിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം പദ്ധതി അനുസരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ്. ഇറാന്റെ ആണവശേഷിയെ പൂർണ്ണമായി ഇല്ലാതാക്കിയെന്നും നാവികസേനയെയും വ്യോമസേനയെയും യുഎസ് തകർത്തുവെന്നും അവകാശപ്പെട്ടു.
അതേസമയം,ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കാൻ പുതിയ അന്താരാഷ്ട്രസഖ്യം രൂപവത്കരിക്കാൻ യു.എസ്. ലക്ഷ്യമിടുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. മാരിടൈം ഫ്രീഡം കൺസ്ട്രക്ട്’ എന്നപേരിലാകും യു.എസ്. രൂപവത്കരിക്കുന്ന അന്താരാഷ്ട്രസഖ്യം അറിയപ്പെടുക. ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണവില ഏറ്റവും ഉയർന്നനിലയിലെത്തിയ സാഹചര്യത്തിലാണ് പുതിയ നീക്കം.





