കൊച്ചി : മാസപ്പടി കേസിൽ വീണാ വിജയന് കുരുക്കായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി.പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനൽകിയതെന്നും വീണയോ എക്‌സാലോജിക്കോ സി.എം.ആർ.എലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേററിന് (ഇ.ഡി.) മൊഴി നൽകി.2024 ഏപ്രിൽ 24 നു നൽകിയ മൊഴിയാണ് പുറത്തുവന്നത്.വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്നനിലയിലായിരുന്നു പണമിടപാട്.





