പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണൽ കോടതി .ശിക്ഷാവിധി ബുധനാഴ്ച പ്രസ്താവിക്കും.2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (54), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര കൊലപ്പെടുത്തിയ കേസിലാണ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.
നേരത്തെ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ലഭിച്ചിരുന്നു.ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു പ്രതിയുടെ ആക്രമണമെന്നാണ് കേസ്.





