Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeUncategorizedപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത 18 കാരൻ അറസ്റ്റിൽ

പത്തനംതിട്ട : പതിനേഴുകാരിയെ ബലാൽസംഗം ചെയ്തകേസിൽ 18 കാരൻ അറസ്റ്റിൽ. തണ്ണിത്തോട് തേക്കുതോട് താഴെപൂച്ചക്കുളം പാലവിളയിൽ വീട്ടിൽ ജെ വിജയ് (18) ആണ്  തണ്ണിത്തോട് പോലീസിന്റെ പിടിയിലായത്.അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ, കഴിഞ്ഞവർഷം നവംബറിനും 2024 ഓഗസ്റ്റ് 10 നുമിടെ ഒന്നിലധികം പ്രാവശ്യം  ബലാൽക്കാരമായി പ്രതി സ്വന്തം വീട്ടിലെത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടി പിന്നീട് കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ്‌ സെന്ററിൽ കഴിഞ്ഞുവരുന്നതായി, ജില്ലാ ശിശുക്ഷേമസമിതിയിൽ നിന്നും അറിഞ്ഞതിനെതുടർന്ന് തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ രജനി അവിടെയെത്തി കുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന്, തട്ടിക്കൊണ്ടുപോകലിനും ബലാൽ സംഗത്തിനും, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പോലീസ് കുട്ടിയുടെ വൈദ്യപരിശോധന നടത്തിക്കുകയും, അടൂർ ജെ എഫ് എം കോടതിയിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. തുടർന്ന് കഴിഞ്ഞ ദിവസം അർധരാത്രി തണ്ണിത്തോട് മൂഴിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തണ്ണിത്തോട് പോലീസ് ഇൻസ്‌പെക്ടർ ആർ  ശിവകുമാർ, എ എസ് ഐമാരായ രജനി,  ശിവപ്രസാദ്, എസ് സി പി ഒ മാരായ  ശ്രീരാജ്, പ്രസൂൺ, സി പി ഓമാരായ അരുൺ, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനം; മൂന്ന് മരണം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് മരണം. മുർഷിദാബാദിൽ വീടിനുള്ളിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് അപകടം നടന്നത്. മാമുൻ മൊല്ല, സാകിറുൽ സർക്കാർ, മുസ്താഖീൻ ഷെയ്ഖ്...

മണ്ഡലകാലം : ഒരു മാസത്തെ തീർത്ഥാടനം സുഗമമെന്ന് ഉന്നതതല യോഗം വിലയിരുത്തൽ

ശബരിമല: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ സീസൺ ഒരു മാസം പൂർത്തിയാകുമ്പോൾ സുഗമമായ തീർഥാടനകാലം ആയിരുന്നെന്ന് ഞായറാഴ്ച ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. മികച്ച രീതിയിൽ എല്ലാ വകുപ്പുകളും ദേവസ്വവും സഹകരിച്ചതുകൊണ്ടാണ്...
- Advertisment -

Most Popular

- Advertisement -