തൃശൂർ : വെള്ളക്കെട്ടിനെ കുറിച്ച് പഠിക്കുന്നതിനും ദുരന്ത ലഘൂകരണ പദ്ധതി തയ്യാറാക്കുന്നതിനും കേന്ദ്രമന്ത്രി സുരേഷ് ഗോപി നിയോഗിച്ച സംഘം തൃശൂർ നഗരത്തിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. ഡോ. സ്വാമിനാഥന്‍ കമ്മിഷന്‍ അംഗവും രാജ്യാന്തര കായല്‍കൃഷി ഗവേഷണകേന്ദ്രം ഡയറക്ടറുമായ ഡോ. കെ.ജി. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.
മഴക്കാലത്ത് തൃശൂർ നഗരത്തെ ഏറ്റവുമധികം ബാധിക്കുന്ന പ്രശ്നമാണ് റോഡുകളിലെ വെള്ളക്കെട്ട്. ചെറിയ മഴ പെയ്താൽ പോലും നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് പതിവാണ്. ബണ്ടുകൾ തകർന്ന് വീടുകളിൽ ഉൾപ്പെടെ വെള്ളം കയറും. വെള്ളക്കെട്ട് ഉണ്ടാകുന്നതോടെ ഗതാഗതം സ്തംഭിക്കും. ഇത് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നു.
വർഷങ്ങളായി തൃശൂരിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രധാന പ്രശ്നത്തിനാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ പരിഹാരം കാണുന്നത്. വെള്ളക്കെട്ട് രൂപപ്പെടുന്നതിനെ കുറിച്ചും ഇതിനുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനും വേണ്ടിയാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നത് സംഘം ജൂൺ 17-ന് പെരിങ്ങാവ് ഗാന്ധിനഗർ റസിഡൻസിൽ പ്രളയ ബാധിതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്ഥിതി ഗതികൾ വിലയിരുത്തുകയും പരിഹാരത്തിനുള്ള നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു. ദുരന്തലഘൂകരണ പദ്ധതി തയാറാക്കാനാണ് സംഘത്തിന്റെ തീരുമാനം സന്ദർശിച്ച ഭാഗങ്ങളിൽ ചിലയിടത്ത് കയ്യേറ്റം ഉണ്ടായിട്ടുണ്ടെന്നും കനാലുകൾ പൂർണമായും സജ്ജീകരിച്ചിട്ടില്ലെന്നും സംഘം അറിയിച്ചു.