തിരുവനന്തപുരം : 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്.കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്.സിപിഎം ഭരണസമിതിയും ജീവനക്കാരും ചേർന്ന് നൂറു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി.250ലേറെ നിക്ഷേപകരുടെ പണമാണ് നഷ്ടമായത്. ക്രമക്കേട് പുറത്തു വന്നതിനെ തുടർന്ന് ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആർ. പ്രദീപ് കുമാർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.
34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂവെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ ആകെ കിട്ടാനുള്ളത് 10.73 കോടി രൂപയാണ്. ഇതില്‍ 4.83 കോടി രൂപയ്ക്ക് മാത്രമേ രേഖയുളളൂ.ബാങ്ക് തട്ടിപ്പിനെതിരെ നിക്ഷേപക കൂട്ടായ്മ പ്രതിഷേധം നടത്തിവരികയാണ്.






